മാനവജീവിതത്തിന്റെ ഐഹികക്ഷേമവും മരണാനന്തരരക്ഷയും ഉറപ്പുവരുത്തുന്ന ദൈവിക ജീവിതസരണിയെ സംബന്ധിച്ച് ലോകപ്രശസ്ത പണ്ഡിതനും നവോത്ഥാന നായകനുമായ മര്‍ഹൂം മൌലാനാ അബുല്‍അഅ്ലാ മൌദൂദി ചെയ്ത ഒരു പ്രസംഗത്തിന്റെ മലയാള ശബ്ദാവിഷ്കാരം.
പഞ്ചാബിലെ കപൂര്‍തലയില്‍ ഹിന്ദുക്കളും സിഖുകാരും മുസ്ലിംകളും മറ്റു ജനവിഭാഗങ്ങളുമുള്‍ക്കൊള്ളുന്ന ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് ചെയ്ത ഈ പ്രഭാഷണം അത്യന്തം വിജ്ഞേയവും ജാതിമത ഭേദമന്യേ ഏവര്‍ക്കും സുഗ്രഹവുമാണ്.